2014 ജനുവരി 3, വെള്ളിയാഴ്‌ച

കള്ളനാണയങ്ങള്‍

വാഗ്ദാനങ്ങളുടെ പൊതി പൊട്ടി
ആത്മാര്‍ഥത ചോര്‍ന്നു പോകുന്നു..

പ്രശസ്തിയും പണവും തേടി
കണ്ണടച്ചിരുട്ടാക്കി അരങ്ങു തകര്‍ക്കുന്നു
കള്ളനാണയങ്ങള്‍.. 

മദാലസകളുടെ പുഞ്ചിരിയില്‍
ഭ്രമിച്ച് ഇടറി തല കുത്തുന്ന
പ്രത്യയ ശാസ്ത്രങ്ങളും..

പാവപ്പെട്ടവന്റെ ചങ്കിലെ
ചോരയില്‍ മുക്കിച്ചുപ്പിച്ച
വസ്ത്രവും ധരിച്ചു,
അവനെ കുനിച്ചു നിര്‍ത്തി
മുതുകില്‍ ചവിട്ടിക്കയറി
കുതിര കയറലും..

കാറ്റില്‍ പറത്തി വിടും  
തത്വങ്ങളും പ്രത്യയശാസ്ത്രങ്ങ
ളിന്നു
പല്ലിളിച്ചു മണ്ഡപത്തിലിരിക്കും
വീര രക്തസാക്ഷികളുടെ
ചരമക്കുറിപ്പുകള്‍ മാത്രമോ?

കപടം വികടം ഇന്നത്തെയീ ലോകം
നീതിയും ന്യായവും  ശ്വാസം കിട്ടാതെ
വിലപിക്കുന്നു കല്‍ത്തുറുങ്കില്‍..
മുഖം മുഴുവന്‍ കരിവാരിത്തേച്ചു
ആടിത്തിമിര്‍ക്കുന്നു കോമരങ്ങളെങ്ങും

ഒരു ക്രിസ്തുവോ കൃഷ്ണനോ
മുഹമ്മദ്‌ നബിയോ
അവതരിക്കുമോ ഇനിയും
ഈ നാശത്തില്‍ നിന്നും
സമൂഹത്തെ കര കയറ്റാന്‍...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ